Pages

Wednesday, July 14, 2010

കാല്‍പന്തു കളിയുടെ പ്രത്യയ ശാസ്ത്രം

ഒരു ലോകകപ്പ് കൂടി അവസാനിച്ചു.ലോക ഭൂപടത്തിലെ 32 രാജ്യങ്ങള്‍ ലോകത്തെ ഫുട്ബോള്‍ പ്രേമികളെ കാല്‍പന്തു കളിയുടെ സൌന്ദര്യത്തില്‍ കുടുക്കിയിട്ടപ്പോള്‍ ഇങ്ങു കേരളത്തിലും 30 കോടിയോളം വരുന്ന മലയാളികളും ബ്രസീലിന്റെയും അര്‍ജെന്റിനയുടെയും ജെര്‍മനിയുടെയും എല്ലാം പതാകകള്‍ നെന്ജിലെന്തി നൃത്തംചെയ്തു. ആരവത്തില്‍ തകര്‍ന്നു വീണത്‌ ബെര്‍ലിന്‍ മതിലിനെക്കാളും ഉറപ്പുള്ള മലയാളിയുടെ ഇടുങ്ങിയ ചിന്തകള്‍ ആയിരുന്നു.കോഴിക്കോട്ടും മലപ്പുറത്തും കണ്ണൂരും ആയിരങ്ങള്‍ ജാതിമത പ്രായ ഭേദമെന്യേ രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോട്ടിചെരിഞ്ഞു ഫുട്ബോള്‍ എന്നാ കയികമാമാമാന്കത്തിനു സാക്ഷ്യംവഹിച്ചു.ഇന്ത്യ എന്നാ മഹാരാജ്യത്തിലെ തന്നെ വിവിധ സംസ്ഥാനങ്ങളെ തമ്മിലടിപ്പിച്ചു കോടികള്‍ കൊയ്യുന്ന.പി.എല്‍ എന്ന ക്രിക്കറ്റ്‌ ചൂതാട്ടതെക്കളും മാന്യതയുള്ള ഒരു കളിയായി ഫുട്ബോള്‍ മാറി.കരുതവന്റെയും വെളുതവന്റെയും കുപ്പായങ്ങള്‍ അണിഞ്ഞു വലിയ സ്ക്രീനില്‍ കളി കണ്ടപ്പോള്‍ പണ്ട് എബ്രഹാം ലിങ്കണും നെല്‍സണ്‍ മണ്ടെലയും വിപ്ലവം നടത്തി ഇല്ലാതാക്കിയ വര്‍ണ വിവേചനത്തിന്റെ ബാക്കി നിന്ന അവശിഷ്ടങ്ങള്‍ കൂടി തൂത്തെറിഞ്ഞു.എന്നിട്ടും ലോകത്തെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസം എന്ന രോഗം ഇത്തവണ പോള്‍ എന്ന ജര്‍മന്‍ നീരാളിയുടെ രൂപത്തില്‍ ലോകത്ത് അവതരിച്ചു.ഒത്തിണക്കത്തോടെ കളിക്കുന്ന നല്ല കളിക്കാറുള്ള ടീംവിജയിക്കും എന്നും ഒരു കാഴ്ച ബെന്ഗ്ലാവിലും ഇരുന്നു ഒരു നീരളിയും പ്രവചിച്ചത് കൊണ്ട് ഒരു ടീമും വിജയിക്കുകയില്ലെന്നു മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ലോക ജെനതക്കില്ലെന്നു തോന്നിപോവുന്നു.ഇനി ഒരു പക്ഷെ നീരാളി ജ്യോത്സ്യന്‍ പ്രവചിച്ചത് കൊണ്ടാണോ ജര്‍മ്മനി അലസമായി കളിച്ചത്?.എന്തായാലും അതവിടെ നില്‍ക്കട്ടെ.മെസ്സിയോ രൂണിയോ മുല്ലെരോ ഗോളടിക്കട്ടെ.ഇനി ഒരു നാലു കൊല്ലം കൂടി കാത്തിരിക്കാം.ജാതി മത വര്‍ഗ വര്‍ണ ഭേദമെന്യേ ലോകജനത ഒരൊറ്റ പന്തിനു പുറകെ കണ്ണുകള്‍ പായിക്കുന്നത്‌ കാണാന്‍.കളി തുടരട്ടെ.

1 comment:

  1. This comment has been removed by a blog administrator.

    ReplyDelete